Kerala

പിസിബി ക്യു ആർ കോഡ് പതിക്കാത്ത ബോർഡ്, ബാനർ, ഹോർഡിങ്ങുകൾക്ക് എതിരെ നടപടി

പരസ്യ പ്രചാരണ ബോർഡ്, ബാനർ, ഹോർഡിങ്ങുകൾക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ (പി സി ബി) ക്യു ആർ കോഡ് നിർബന്ധമാക്കി. പരസ്യ പ്രചാരണ ബോർഡുകൾ, ബാനറുകൾ, ഹോർഡിങ്ങുകൾ എന്നിവ തയ്യാറാക്കുമ്പോൾ അതിൽ പി വി സി ഫ്രീ, റീസൈക്ലബിൾ ലോഗോ, പ്രിന്റിങ്ങ് യൂണിറ്റിന്റെ പേര്, ഫോൺ നമ്പർ, മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ സർട്ടിഫിക്കറ്റിന്റെ ക്യൂ ആർ കോഡ് എന്നിവ നിർബന്ധമായും പ്രിന്റ് ചെയ്തിരിക്കേണ്ടതാണെന്നും പരിശോധനയിൽ ക്യു ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ പിസിബി സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതാണെന്നും ശുചിത്വമിഷൻ ജില്ലാ കോ- ഓഡിനേറ്റർ അറിയിച്ചു. ഇവ രേഖപ്പെടുത്താത്ത ബോർഡുകൾ നിയമ വിരുദ്ധമായതിനാൽ സ്ഥാപിച്ചവർക്കെതിരെയോ പ്രിന്റ് ചെയ്ത സ്ഥാപനത്തിന് എതിരെയോ നിയമനടപടികൾ സ്വീകരിക്കുന്നതാണ്. പ്രിന്റ് ചെയ്യാനുളള മെറ്റീരിയൽ വിൽക്കുന്ന കടകൾ, സ്റ്റോക്ക് ചെയ്തിരിക്കുന്നവയിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ സാക്ഷ്യപത്രം ക്യുആർ കോഡ് രൂപത്തിൽ പ്രിന്റ് ചെയ്തിരിക്കണം. മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഇല്ലാത്ത മെറ്റീരിയൽ സ്റ്റോക്ക് ചെയ്യാനോ പ്രിന്റ് ചെയ്യാനോ പാടില്ല.മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫൈ ചെയ്‌ത 100% കോട്ടൺ, പോളി എത്തിലിൻ എന്നിവ മാത്രമാണ് പ്രിന്റിങ്ങിന് ഉപയോഗിക്കാൻ അനുമതി. ഇക്കാര്യം പ്രിന്റർമാർ ഉറപ്പുവരുത്തേണ്ടതാണ്. “മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫൈ ചെയ്ത റീസൈക്കിൾ ചെയ്യാവുന്ന പോളിഎത്തിലീൻ, 100% കോട്ടൻ എന്നിവ ഉപയോഗിച്ചുള്ള പ്രിന്റിങ് ജോലികൾ മാത്രമേ ഏറ്റെടുക്കുകയുള്ളൂ, ഉപയോഗശേഷമുള്ള പോളിഎത്തിലീൻ റീസൈക്ലിങിനായി ഈ സ്ഥാപനത്തിൽ തിരിച്ചേല്പിക്കേണ്ടതാണ്” എന്ന ബോർഡ് ഓരോ പ്രിന്റിങ്ങ് സ്ഥാപനത്തിലും വ്യക്തമായി കാണാവുന്ന രീതിയിൽ നിർബന്ധമായും പ്രദർശിപ്പിച്ചിരിക്കേണ്ടതാണ്. ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പരിശോധനക്കിടയിൽ ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്നപക്ഷം നിരോധിത വസ്തുകൾ പിടിച്ചെടുത്ത്, ആദ്യഘട്ടത്തിൽ 10,000 രൂപ പിഴയും രണ്ടാമതും നിയമലംഘനം നടത്തിയാൽ 25,000 രൂപ പിഴയും, വീണ്ടും ആവർത്തിക്കുന്ന പക്ഷം 50,000 രൂപ പിഴയും ലൈസൻസ് റദ്ദ് ചെയ്യുന്നത് അടക്കമുള്ള നടപടി സ്വീകരിക്കുന്നതായിരിക്കുമെന്നും അനധികൃതമായി സ്ഥാപിക്കുന്ന ബോർഡുകൾക്ക് എതിരെ കോടതി ഉത്തരവ് പ്രകാരം 5000 രൂപ പിഴയും ഈടാക്കുന്നതായിരിക്കുമെന്ന് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close